ചെന്നൈ: ദീപാവലിക്ക് വീട്ടില്‍ വരാമെന്ന ഉറപ്പ് നൽകിയിരുന്നെങ്കിലും പാലിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഭാര്യ പോലീസുകാരനുമായി വഴക്കിട്ടതിന് പിന്നാലെ പൊലീസുകാരന് മനംനൊന്ത് ആത്മഹത്യ ചെയ്തു. തമിഴ്നാട് പൊലീസിലെ 28 വയസുകാരനായ ഗണേഷിനെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്പെഷ്യല്‍ പൊലീസ് 13-ാം ബറ്റാലിയൻ തസ്തികയിലാണ് ജോലി ചെയുന്നത്.
തമിഴ്നാട് അംബത്തൂരിലാണ് ഞെട്ടിക്കുന്ന ഈ സംഭവംനടന്നത്. ദീപാവലി ദിവസമായ നവംബര്‍ 14ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്താം എന്ന് ഭാര്യ തമിഴരസിക്ക് ഗണേഷ് വാക്കു കൊടുത്തിരുന്നു. എന്നാല്‍ ഗണേഷിന് വീട്ടിലെത്താനായില്ല ,. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി . തുടര്‍ന്ന് തമിഴരസി അമ്മയുടെ വീട്ടിലേക്ക് പോവുകയും ചെയ്തു .
വെള്ളിയാഴ്ച തമിഴരസിയെ പിണക്കം മാറ്റി കൂട്ടിക്കൊണ്ടുപോകാന്‍ ‘അമ്മവീട്ടില്‍ ഗണേഷ് പോയിരുന്നു. എന്നാല്‍ തിരിച്ചുവരാന്‍ ഭാര്യ തയ്യാറായില്ല. ഇത് ഗണേഷിന് സഹിക്കാൻ കഴിഞ്ഞില്ല . മനോവിഷമത്തില്‍ ഗണേഷ് പിറ്റേന്ന് ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അബോധാവസ്ഥയില്‍ കണ്ട ഗണേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.